കിനാവിന്റെ വെള്ളി നൂലിഴകളില്‍ നിന്നും
പ്രണയമേ നിന് മൃദു മന്ദഹാസങ്ങള്‍
എന്നിലേക് ഒഴുകി ഇറങ്ങുന്ന രാവുകളെ
ഞാന്‍ പ്രണയിച്ചു പോകുന്നു ...
പ്രണയ മഴയിൽ കുതിർന്നു പോയൊരു തുണ്ടു കടലാസിൽ അനിശ്ചിതത്വത്തിന്റെയും നോവുകളുടെയും ഭ്രാന്തൻ ലഹരികളുടെയും നാൾ വഴികളെഴുതാൻ ശ്രമിച്ചും കിതച്ചും കവിതകളെന്ന് പേര് ചൊല്ലിയും ലോകത്തിന്റെ ഇഷ്ടം നേടാൻ കൊതിച്ചും ഞാനീ എഴുതുന്നതിനൊക്കെ ദൈവമേ നീയെന്നെ സ്നേഹിക്കില്ലേ.....?