Friday, May 28, 2010

പ്രണയം


കിനാവിന്‍റെ വെള്ളി നൂലിഴകളില്‍ നിന്നും
പ്രണയമേ നിന്‍ മൃദു മന്ദഹാസങ്ങള്‍
എന്നിലേക് ഒഴുകി ഇറങ്ങുന്ന രാവുകളെ
ഞാന്‍ പ്രണയിച്ചു പോകുന്നു ...

Thursday, May 13, 2010

പ്രണയം


അനുവാദം ചോദിക്കാതെ
എന്‍റെ ഏകാന്തതയും , വിരസതയും
ഭ്രാന്തന്‍ പ്രണയവുമെല്ലാം ;
നിന്‍റെ ഒരായിരം തിരക്കുകളുടെ സാഗരത്തില്‍
വീണു പിടയുമ്പോള്‍
പ്രണയമേ നീ
എന്‍റെ ആത്മാവിന്‍റെ നഗ്നതയില്‍
തുറിച്ചു നോക്കി പല്ലിളിക്കരുതെ ..

കാത്തിരിപ്പ്


കൈ കോര്‍ത്ത് കളിച്ചു നടന്നപ്പോള്‍
വളരല്ലെയെന്നു പ്രാര്‍ഥിച്ചു ...
വസ്ത്രം ചെളിപുരലാതെ കാത്ത് ക്ലാസ് മുറിയില്‍
മിഴി കോര്ത്തിരിക്കുമ്പോള്‍ ,
കൗമാരം അവസാനിക്കല്ലെയെന്നു ആശിച്ചു ...
വേനല്‍ വഴിയില്‍ ജീവിത ഭാരം പേറി
തളര്‍ന്നിരുന്നു പോയപ്പോഴൊക്കെ ;
നീ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹിച്ചു ...
നീ വന്നില്ല .. തണല്‍ തന്നില്ല .

സാകഷ്യം

നീ വെളിച്ചം തന്നൂ ..
വെളിച്ചത്തിന് സാകഷ്യം പറയാന്‍
യോഹന്നാനെയും ...
നീ സ്നേഹം തന്നൂ ..
സ്നേഹത്തിനു സാകഷ്യം പറയാന്‍
ഒരാളെ തരാമായിരുന്നു .

തെളിവ്


കാല്പാടുകള്‍ തേടി നടന്നപ്പോള്‍ ,
നീ മാലഖയെന്നരിഞ്ഞു .
കൊഴിഞ്ഞ തൂവലന്വേഷിച്ചപ്പോള്‍ ,
നിന്‍റെ ചിറകുകള്‍ ദൈവത്തിന്‍റെ കരവിരുതെന്നരിഞ്ഞു ..
ഇനിയെന്ത് ചെയ്യണം ,
നീ എന്നിലെത്തിയ തെളിവ് ശേഖരിക്കാന്‍ ?

വെയില്‍

മറ്റാരും കാണാതെ വെയിലെന്നെ പുണരുമ്പോള്‍ ...
കവിളിനകള്‍ മെല്ലെ ചുംബിക്കുമ്പോള്‍ ...
എന്നില്‍ ചുടു നിശ്വസമായ് പടരുമ്പോള്‍ ...
ഒടുവില്‍ സ്വേദ കണങ്ങള്‍ അവശേഷിപ്പിച് ...
എന്‍റെ കണ്ണുകളില്‍ ഇരുട്ട് നിറച്ചു പിന്നില്‍ മറയുമ്പോള്‍ ..
ആഗ്രഹിക്കാറുണ്ട് , ഞാന്‍ വെയിലായെന്കിലെന്നു ...
എന്നെ പോലെ നീയും വെയിലിനെ പ്രണയിച് ,
കുട ചൂടാതെ ഈ നടവഴികളില്‍
ലക്ഷ്യമില്ലാതെ നടന്നെന്കിലെന്നു ......

പ്രണയം

പ്രണയം മഞ്ഞെന്നു കരുതുമ്പോള്‍ , അത് തീ മഴയായ്
ഹൃദയത്തില്‍ പതിക്കും ...
പ്രണയം ഒരു നനുത്ത തൂവലെന്നു കരുതുമ്പോള്‍
ആയിരം ചിറകുമായ് അത് പറന്നുയരും ....
പ്രണയമൊരു തെന്നലായ് ഹൃദയത്തെ തഴുകുമെന്നു കരുതുമ്പോള്‍
ഒരു കൊടുങ്കാറ്റായി അത് സ്വപ്നങ്ങളെ തകര്‍ക്കും ...
പ്രണയം പാരതന്ത്ര്യത്തിന്റെ മതില്‍ കെട്ടെന്ന് കരുതുമ്പോള്‍
അത് എല്ലാ സ്വാതന്ത്ര്യവും നല്‍കി അല്ത്ഭുതപെടുതും ...

Wednesday, May 12, 2010

മനസിന്‍റെ വാതില്‍

ഒരായിരം മുറികളുള്ള നിന്‍റെ
മനസിന്‍റെ ഇടനാഴിയില്‍
വാതിലുകലോന്നും കണ്ടെത്താനാകാതെ
ഞാന്‍ ഉഴറുന്നു ...
തേടി വരരുതായിരുന്നു എന്ന് സജലമാം മിഴികള്‍
ശാസികുന്നുന്ടെന്നാലും ,
വാതിലും ജാലകങ്ങളും മുറികളും
ഇല്ലാത്ത എന്‍റെ മനസിന്‍റെ മേല്‍ക്കൂര ചോര്‍ന്നു നീ
താഴെയെത്തിയിരിക്കുന്നു ...
ഇനി ആ മനസിന്‍റെ ഏതെങ്കിലും ഇരുണ്ട കോണില്‍
എന്നെ തലക്കെണ്ടാതുണ്ട് .

അക്ഷര മഴ

എന്നിലവശേഷിക്കുന്ന നിന്നിലേക്കുള്ള
ജാലകങ്ങളും , വാതിലുകളും
അടച്ചു കൊണ്ട് അവരെന്‍റെ
ഹൃദയത്തിനു മുറിവേല്പിക്കുന്നു ...
നിന്‍റെ അക്ഷരങ്ങള്‍ എന്‍റെ മേല്ക്കുരയില്ലാത്ത
വീടിന്‍റെ അകത്തളങ്ങളില്‍ മഴയായ് പെയ്യുന്നു ...
ഞാനെപ്പോഴും നനഞ്ഞൊട്ടിയ വസ്ത്രവുമായ് നില്കുന്നത് കണ്ടിട്ടും
ആരുമറിയുന്നില്ല ; അടച്ച ജാലകതിനിപ്പുറം നീ നിന്ന് പെയ്യുന്നു എന്ന് ..