Monday, December 26, 2011

എന്നുമെന്‍റെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജമൂട്ടുന്ന പ്രിയസുഹൃത്തിന്

                          പാതിയുറക്കത്തില്‍ കണ്ട, ന്നും മനസിലാകാതെ പോയ പ്രിയമുള്ള സ്വപ്നം.. ത്ര ചിന്തിച്ചാലും പിടിതരാത്ത പ്രഹേളിക.. ത്ര എഴുതിയാലും പൂര്‍ണമാകാത്ത, തീര്‍ന്നു പോകാത്ത ആശയം... തൊക്കെയാണ്‌ എനിക്കീ സുഹൃത്ത്... ഈ പോസ്റ്റ്‌ അവനായി..

26/4/2011



ദയ     : ന്‍റെ ഓരോ പ്രഭാതവും മിഴി തുറക്കുന്നത് നിന്‍റെ സന്ദേശം പ്രതീക്ഷിച്ചു കൊണ്ടാണ്. 
ന്‍റെ ഓരോ രാവുകളും കനക്കുന്നത് നിന്‍റെ ഓര്‍മ്മകളില്‍, നിന്‍റെ സ്വപ്നങ്ങളില്‍ ദൈവമെന്നെയും ചേര്‍ക്കേണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ്..
















29/4/2011 




ഗസല്‍ : ഞാനിന്നു നിന്നെ രണ്ടു വട്ടം വിളിച്ചിരുന്നു.

ദയ     : അറിയാത്ത നമ്പരില്‍ നിന്നുള്ള കാള്‍ ആയതു കൊണ്ടാടുക്കാഞ്ഞേ..
 ന്തിനായിരുന്നു വിളിച്ചത്? എവിടെയായിരുന്നു ഇത്രയും നാള്‍? 
 ന്നെ ഈ വിധം അവഗണിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?  


ദയ     :പറയൂ.. ഇനിയും പറയാതെ പോകരുത്... തമ്മിലറിയാതെ പോകരുത്.

ഗസല്‍ :ഉം ... കേള്‍ക്കുന്നുണ്ട്.

ദയ     : എന്ത് കൊണ്ടിവളെ കണ്ടില്ലെന്നു നടിക്കുന്നു? നിനക്കറിവുള്ളതല്ലേ, നീ കൂടെയില്ലെങ്കില്‍ ഞാന്‍ തളര്‍ന്നു പോകുമെന്ന്? ന്‍റെ സൌഹൃദം ഇനിയൊരിക്കലും ആവശ്യമില്ലെന്നാണോ?

ഗസല്‍ : ഞാന്‍ എന്ന ഭാവവും
             ബോധവും  
             ബലഹീനതയും 
             ഉള്ളവര്‍ക്കാണ് സൌഹൃദങ്ങളുടെ ആവശ്യം.

ദയ     :എനിക്ക് മനസിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു ന്‍റെ നാവടപ്പിക്കുന്നത് നിന്‍റെ ശീലമാണല്ലോ.. ല്ലായ്പ്പോഴും അവസാന തീരുമാനം നിന്‍റെതാണല്ലോ.. ഇപ്പോഴും അത് തന്നെ നടക്കട്ടെ. കടലോളം സ്നേഹത്തിനു പകരമായി നീ ഏറെ കരുതല്‍ തന്നൂ.. തീണ്ടാപാടകലെ നിര്‍ത്തി... ഇപ്പോഴിതാ നിക്ക് മനസിലാകാത്ത ചിലതെല്ലാം പറഞ്ഞു എങ്ങോ പോകുന്നു..


ഗസല്‍ : ഞാന്‍ വലിയവനായത് കൊണ്ടല്ല തീണ്ടാപാടകലെ നിര്‍ത്തിയത്.
             കലങ്ങള്‍ ഗുണമേ ചെയ്തിട്ടുള്ളൂ.
             രിക്കല്‍ നിനക്കതു മനസിലാകും.. 
             ഗൃഹസ്ഥാശ്രമം കഴിഞ്ഞു നി പടിയിറങ്ങട്ടെ..


ദയ     : നല്ലത് മാത്രം വരട്ടെ.. പരീക്ഷണ വഴികളില്‍ കാലിടറാതിരിക്കട്ടെ..
             നിന്‍റെ ധ്യാനത്തില്‍ ചിറകറ്റ മാലാഖയുടെ നിലവിളിയുയരുമ്പോള്‍ കരളു പിടയാതിരിക്കട്ടെ. നീ നിക്ക് കടം തന്ന കിനാക്കളൊക്കെയും എന്‍റെ ഹൃദയത്തില്‍ ബറടങ്ങട്ടെ..


ഗസല്‍ : മാടി വിളിക്കുന്നതൊക്കെരുപ്പച്ചകളാണ്.രീചികകള്‍..ആട്ടിയകറ്റുന്നവ പര്‍വതങ്ങളും സമുദ്രവും. 


ദയ     : മരീചികയാകാന്‍ ഞാനില്ല.. നിന്‍റെ വിജയം, ന്തോഷം...ത് മാത്രമേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ..


ഗസല്‍ : എന്‍റെ സന്തോഷം നിന്‍റെ നല്ല ജീവിതമാണ്.. നിന്‍റെക്ഷരങ്ങളില്‍ മഷിയുങ്ങിയ മണം മാറാത്ത പുസ്തകങ്ങള്‍ കാണുന്നതാണ്, ഞാനിരിക്കുന്ന വേദിയില്‍ വച്ച് നീ ന്ഗീകരിക്കപ്പെടുംപോഴാണ്‌ ന്‍റെ വിജയം.. നിനക്ക് കഴിയുമോ?

ദയ     :ഞാന്‍  എഴുതി തുടങ്ങിയത് നീ കടം തന്ന സ്വപ്നങ്ങളില്‍ നിന്നും ഷി മുക്കിയല്ലേ...

ഗസല്‍ :അക്ഷരങ്ങളില്‍ പ്രതിഫലിക്കുക
            ക്ഷരങ്ങളില്‍ നിന്നും രേതസ്സൂറ്റി 
            ക്ഷരങ്ങളെ പ്രസവിക്കുക..
            ക്ഷരങ്ങളുടെ അസുഖം മൂര്‍ച്ചിച്ചു 
            ക്ഷരങ്ങളില്‍ അവസാനിക്കുക..

ദയ     : രക്ഷകന്‍റെ വരവിനായി കാക്കുന്ന പിശാചു പിടിച്ച ഭൂ പ്രദേശം പോലെ ഞാന്‍.. , ഉള്ളില്‍ മുളപൊട്ടുന്ന ഇത്തിരി വെട്ടം നിന്‍റെ നല്ലവാക്കുകളില്‍ നിന്നും കൊളുത്തിയതാണ്.. നീ കൂടെയുണ്ട് എന്ന തോന്നലില്‍ നിന്നുമുണ്ടായതാണ്...


ഗസല്‍ : ഞാന്‍ നിനക്ക് രക്ഷകനല്ല.. നിന്‍റെ അക്ഷരങ്ങളുടെ പ്രവാചകന്‍..ഴി കാട്ടാനേ ആകൂ, ങ്ങനെ ആകാവൂ.


ദയ     :നിന്‍റെ കാലടികളെ പിന്പറ്റാനെങ്കിലും അനുവദിക്കൂ..


ഗസല്‍ : പ്രവാചകന് കാലുകളില്ല. നടന്നോളൂ..നേര്‍വഴിയല്ലെങ്കില്‍ര്‍മ്മിപ്പിക്കാം. ഇനി വീണ്ടും യാത്ര.       


ദയ     :നടക്കാം നിന്‍റെ അദ്രിശ്യമാം വിരല്‍ തുമ്പ് പിടിച്ചു..പക്ഷെ....ല്ലപ്പോഴും ഒരു വാക്ക്, കൂടെ ണ്ടെന്ന  ര്‍മ്മപെടുത്തല്‍ ... ന്‍റെ അവല്‍ പൊതിക്ക് പകരമായ്ത്രയെങ്കിലും...

ഗസല്‍ : ല്ലപ്പോഴും മാത്രം, നിനക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല എന്ന് തോന്നുമ്പോള്‍ മാത്രം രിക,
             മറുപടിയുണ്ടാകും... യാത്ര.  

Friday, December 23, 2011

നീയെന്ന വാക്കും ഞാനെന്ന മൗനവും

















എന്റെ പ്രണയം പ്രളയം പോലെയായിരുന്നു ,
ദൈവം നിന്റെ ഹൃദയത്തിലെക്കെന്നെ പെയ്യിക്കും  വരെ..നിന്റെ ദാഹം തീര്‍ക്കാന്‍ ഞാന്‍ നിനക്കുള്ളിലെങ്ങോ
നഷ്ടമായിരിക്കുന്നു ,

ഞാന്‍ നിന്റെ ഊഷ്ണ ഹൃദയമായിരിക്കുന്നു...
നീ ഇന്നും നീയായി തുടരുന്നു , മരുഭൂവായി...

ഒരു കവിതയാണ് ഞാനെന്നു നുണ പറഞ്ഞിരുന്നു നിന്നോട്..
ഒരു പാട്ടിന്റെയീണം വെറുതെ മൂളി , അത് സാരമില്ലെന്നു
നീയും നുണ പറഞ്ഞു...

നിന്റെ കടലാഴങ്ങളില്‍ തുഴ കുഴഞ്ഞും
നിന്റെ ആകാശങ്ങളില്‍ ചിറകൊടിഞ്ഞും
ഞാനെന്നേയോരീണം കരുതി വച്ചു ,
ഈ കെട്ട കാലത്തിനു ശവപൂജ ചെയ്യാന്‍...


Thursday, December 22, 2011

ജ്ഞാന സ്നാനം

'പ്രിയനേ,
പ്രണയത്തിന്റെ അപ്പോസ്തലാ..'
പണ്ടെന്നോ പാതിയില്‍ മറന്ന വരികളാണിത്.
ഭ്രമണ പദം നഷ്ടമായ ധൂമകേതുവിന്റെ തേങ്ങലിത്.
ഏതോ പുരാതന ദേവാലയത്തിന്റെ സ്നാന ഘട്ടത്തില്‍-
പാപങ്ങളെല്ലാം കഴുകിക്കളഞ്ഞു,
നിന്‍റെ കയ്യൊപ്പിനായി കാക്കുന്ന പ്രണയത്തിന്റെ
അവകാശ പത്രമിത്.

നീ എന്‍റെ ഹൃദയത്തില്‍ വളര്‍ത്തിയ വെള്ളരി പ്രാവുകളെ
ഞാന്‍ മുപ്പതു വെള്ളി കാശിനു വിറ്റു,
പാതിരാക്കോഴി കൂവുമ്പോഴും, പ്രണയത്തിന്റെ പരസ്യപ്പലകയിലിരുന്നു-
ഞാന്‍ നിന്നെ തള്ളിപ്പറയുകയായിരുന്നു.

നിന്‍റെ ഉത്തമ ഗീതങ്ങള്‍ ഇന്നെന്റെ പ്രാര്‍ഥനാ ഗാനങ്ങള്‍.
നിന്‍റെ ലക്ഷ്മണ രേഖകള്‍ ഇന്നെന്റെ അരക്ഷിതത്വതിന്റെ
അറവുശാലകള്‍.
നിന്‍റെ ഇനിയും നിലയ്ക്കാത്ത പ്രണയം ഇന്നെന്റെ
പ്രാണന്റെ പാട്ടാണ്..

എന്‍റെ നുണകള്‍ നിന്‍റെ ഹൃദയത്തില്‍ തറഞ്ഞ-
കുന്ത മുനകളില്‍ നിന്നും പാനം ചെയ്തു..
നീ കാട്ടി തന്ന ഹൃദയത്തിന്റെ മറുപാതിയിലും-
ഞാനുമ്മ വച്ചു.
പ്രണയ പാപത്തിന്റെ മുള്‍ക്കിരീടമണിഞ്ഞു  കൊണ്ടു
നീ കുരിശില്‍ തറയ്ക്കപെടുമ്പോള്‍,
മൂന്നാം നാളിലെ ഉയിര്‍പ്പിനെക്കുറിച്ചും,
മഹാ പ്രളയത്തിനു മുന്‍പുള്ള നിന്‍റെ ഭരണത്തെ കുറിച്ചും-
മുന്നറിയിപ്പ് തന്ന വഴിത്താരയെ പാടെ മറന്നു കൊണ്ടു,
ഞാന്‍, വെള്ളത്തില്‍ വിതച്ചതിന്റെ
വിളവു നോക്കാന്‍ പോയിരുന്നു.

പ്രിയനേ,
പ്രണയത്തിന്റെ അപ്പോസ്തലാ..
എന്‍റെ പാപങ്ങളെ കുരിശു മരണം കൊണ്ടു
കഴുകികളഞ്ഞവനെ...
പ്രളയം വന്നൂ..
ഞാനിതാ കഴുത്തറ്റം മുങ്ങീ..
നിന്‍റെ രാജ്യം വരിക..
നീ എന്നെ ഭരിക്ക...

പ്രളയം കഴിയുമ്പോള്‍,
ദൈവ സന്നിധിയില്‍
പുണ്യ ഭൂമിയില്‍
രണ്ടു അസ്ഥികൂടങ്ങള്‍ ചെന്നടിയും..
അവന്‍ നമുക്ക് പുതു ജീവന്‍ തരും,
മാംസവും രക്തവും തരും..
പിന്നെ പുതിയൊരു ഭൂമിയും...